📚 എല്ലാ പുസ്തകങ്ങളും

📖 നെഹെമ്യാവ് : അധ്യായം 10

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< നെഹെമ്യാവ് : അധ്യായം 10 >>

നെഹെമ്യാവ് 10:1
മുദ്രയിട്ടവര്‍ ആരെല്ലാമെന്നാല്‍ : ഹഖല്യാവിന്‍റെ മകനായ ദേശാധിപതി നെഹെമ്യാവു,(Add Ref)|(Add Notes)
നെഹെമ്യാവ് 10:2
സിദെക്കീയാവു, സെരായാവു, അസര്യാവു,(Add Ref)|(Add Notes)
നെഹെമ്യാവ് 10:3
യിരെമ്യാവു, പശ്ഹൂര്‍ , അമര്യാവു,(Add Ref)|(Add Notes)
നെഹെമ്യാവ് 10:4
മല്‍ക്കീയാവു, ഹത്തൂശ്, ശെബന്യാവു, മല്ലൂക്,(Add Ref)|(Add Notes)
നെഹെമ്യാവ് 10:5
ഹരീം, മെരേമോത്ത്, ഓബദ്യാവു,(Add Ref)|(Add Notes)
നെഹെമ്യാവ് 10:6
ദാനീയേല്‍ . ഗിന്നെഥോന്‍ , ബാരൂക്,(Add Ref)|(Add Notes)
നെഹെമ്യാവ് 10:7
മെശുല്ലാം, അബീയാവു, മീയാമീന്‍ ,(Add Ref)|(Add Notes)
നെഹെമ്യാവ് 10:8
മയസ്യാവു, ബില്‍ഗായി, ശെമയ്യാവു; ഇവര്‍ പുരോഹിതന്മാര്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 10:9
പിന്നെ ലേവ്യര്‍ ; അസന്യാവിന്‍റെ മകനായ യേശുവയും ഹെനാദാദിന്‍റെ പുത്രന്മാരില്‍ ബിന്നൂവിയും(Add Ref)|(Add Notes)
നെഹെമ്യാവ് 10:10
കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,(Add Ref)|(Add Notes)
നെഹെമ്യാവ് 10:11
കെലീതാ, പെലായാവു, ഹാനാന്‍ , മീഖാ,(Add Ref)|(Add Notes)
നെഹെമ്യാവ് 10:12
രെഹോബ്, ഹശബ്യാവു, സക്കൂര്‍ , ശേരെബ്യാവു,(Add Ref)|(Add Notes)
നെഹെമ്യാവ് 10:13
ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.(Add Ref)|(Add Notes)
നെഹെമ്യാവ് 10:14
ജനത്തിന്‍റെ തലവന്മാര്‍ : പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,(Add Ref)|(Add Notes)
നെഹെമ്യാവ് 10:15
ബാനി, ബുന്നി, അസാദ്, ബേബായി,(Add Ref)|(Add Notes)
നെഹെമ്യാവ് 10:16
അദോനീയാവു, ബിഗ്വായി, ആദീന്‍ ,(Add Ref)|(Add Notes)
നെഹെമ്യാവ് 10:17
ആതേര്‍ , ഹിസ്കീയാവു, അസ്സൂര്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 10:18
ഹോദീയാവു, ഹാശും, ബേസായി,(Add Ref)|(Add Notes)
നെഹെമ്യാവ് 10:19
ഹാരീഫ്, അനാഥോത്ത്, നേബായി,(Add Ref)|(Add Notes)
നെഹെമ്യാവ് 10:20
മഗ്പിയാശ്, മെശുല്ലാം, ഹേസീര്‍ .(Add Ref)|(Add Notes)
നെഹെമ്യാവ് 10:21
മെശേസബെയേല്‍ , സാദോക്, യദൂവ,(Add Ref)|(Add Notes)
നെഹെമ്യാവ് 10:22
പെലത്യാവു, ഹനാന്‍ , അനായാവു,(Add Ref)|(Add Notes)
നെഹെമ്യാവ് 10:23
ഹോശേയ, ഹനന്യാവു, ഹശ്ശൂബ്,(Add Ref)|(Add Notes)
നെഹെമ്യാവ് 10:24
ഹല്ലോഹേശ്, പില്‍ഹാ, ശോബേക്,(Add Ref)|(Add Notes)
നെഹെമ്യാവ് 10:25
രെഹൂം, ഹശബ്നാ, മയസേയാവു,(Add Ref)|(Add Notes)
നെഹെമ്യാവ് 10:26
അഹീയാവു, ഹനാന്‍ , ആനാന്‍ ,(Add Ref)|(Add Notes)
നെഹെമ്യാവ് 10:27
മല്ലൂക്, ഹാരീം, ബയനാ എന്നിവര്‍ തന്നേ.(Add Ref)|(Add Notes)
നെഹെമ്യാവ് 10:28
ശേഷംജനത്തില്‍ പുരോഹിതന്മാരും ലേവ്യരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേര്‍പെട്ടു ദൈവത്തിന്‍റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞു വന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനം തിരിച്ചറിവുള്ള ഏവരും(Add Ref)|(Add Notes)
നെഹെമ്യാവ് 10:29
ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേര്‍ന്നു ദൈവത്തിന്‍റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കര്‍ത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നും(Add Ref)|(Add Notes)
നെഹെമ്യാവ് 10:30
ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികള്‍ക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാര്‍ക്കും അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും(Add Ref)|(Add Notes)
നെഹെമ്യാവ് 10:31
ദേശത്തെ ജാതികള്‍ ശബ്ബത്തുനാളില്‍ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാന്‍ കൊണ്ടുവന്നാല്‍ ഞങ്ങള്‍ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.(Add Ref)|(Add Notes)
നെഹെമ്യാവ് 10:32
ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിന്നും ഉത്സവങ്ങള്‍ക്കും വിശുദ്ധസാധനങ്ങള്‍ക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അര്‍പ്പിക്കേണ്ടുന്ന(Add Ref)|(Add Notes)
നെഹെമ്യാവ് 10:33
പാപയാഗങ്ങള്‍ക്കും ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലില്‍ മൂന്നില്‍ ഒന്നു കൊടുക്കാമെന്നും ഞങ്ങള്‍ ഒരു ചട്ടം നിയമിച്ചു.(Add Ref)|(Add Notes)
നെഹെമ്യാവ് 10:34
ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍ കത്തിപ്പാന്‍ ആണ്ടുതോറും നിശ്ചിതസമയങ്ങളില്‍ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തില്‍ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങള്‍ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;(Add Ref)|(Add Notes)
നെഹെമ്യാവ് 10:35
ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സര്‍വ്വഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിന്നും(Add Ref)|(Add Notes)
നെഹെമ്യാവ് 10:36
ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളില്‍ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കല്‍ ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലേക്കു കൊണ്ടു ചെല്ലേണ്ടതിന്നും(Add Ref)|(Add Notes)
നെഹെമ്യാവ് 10:37
ഞങ്ങളുടെ തരിമാവിന്‍റെയും ഉദര്‍ച്ചാര്‍പ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്‍റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലെ അറകളില്‍ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിന്നും തന്നേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാപട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നതു.(Add Ref)|(Add Notes)
നെഹെമ്യാവ് 10:38
എന്നാല്‍ ലേവ്യര്‍ ദശാംശം വാങ്ങുമ്പോള്‍ അഹരോന്യനായോരു പുരോഹിതന്‍ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്‍റെ ദശാംശം ലേവ്യര്‍ നമ്മുടെ ദൈവത്തിന്‍റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്‍റെ അറകളില്‍ കൊണ്ടുചെല്ലേണം.(Add Ref)|(Add Notes)
നെഹെമ്യാവ് 10:39
വിശുദ്ധമന്ദിരത്തിന്‍റെ ഉപകരണങ്ങളും അതില്‍ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേല്‍മക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദര്‍ച്ചാര്‍പ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്‍റെ ആലയം ഞങ്ങള്‍ കൈവിടുകയില്ല.(Add Ref)|(Add Notes)