📚 എല്ലാ പുസ്തകങ്ങളും

📖 ഇയ്യോബ് : അധ്യായം 19

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< ഇയ്യോബ് : അധ്യായം 19 >>

ഇയ്യോബ് 19:1
അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍ :(Add Ref)|(Add Notes)
ഇയ്യോബ് 19:2
നിങ്ങള്‍ എത്രത്തോളം എന്‍റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാല്‍ എന്നെ തകര്‍ക്കുംകയും ചെയ്യും?(Add Ref)|(Add Notes)
ഇയ്യോബ് 19:3
ഇപ്പോള്‍ പത്തു പ്രാവശ്യം നിങ്ങള്‍ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോടു കാഠിന്യം കാണിപ്പാന്‍ നിങ്ങള്‍ക്കു ലജ്ജയില്ല.(Add Ref)|(Add Notes)
ഇയ്യോബ് 19:4
ഞാന്‍ തെറ്റിപ്പോയതു വാസ്തവം എന്നു വരികില്‍ എന്‍റെ തെറ്റു എനിക്കു തന്നേ അറിയാം.(Add Ref)|(Add Notes)
ഇയ്യോബ് 19:5
നിങ്ങള്‍ സാക്ഷാല്‍ എനിക്കു വിരോധമായി വലിപ്പം ഭാവിച്ചു എന്‍റെ അപമാനത്തെക്കുറിച്ചു എന്നെ ആക്ഷേപിക്കുന്നു എങ്കില്‍(Add Ref)|(Add Notes)
ഇയ്യോബ് 19:6
ദൈവം എന്നെ മറിച്ചുകളഞ്ഞു തന്‍റെ വലയില്‍ എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിന്‍ .(Add Ref)|(Add Notes)
ഇയ്യോബ് 19:7
അയ്യോ, ബലാല്‍ക്കാരം എന്നു ഞാന്‍ നിലവിളിക്കുന്നു; കേള്‍പ്പോരില്ല; രക്ഷെക്കായി ഞാന്‍ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.(Add Ref)|(Add Notes)
ഇയ്യോബ് 19:8
എനിക്കു കടന്നുകൂടാതവണ്ണം അവന്‍ എന്‍റെ വഴി കെട്ടിയടെച്ചു, എന്‍റെ പാതകള്‍ ഇരുട്ടാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:9
എന്‍റെ തേജസ്സു അവന്‍ എന്‍റെ മേല്‍നിന്നു ഊരിയെടുത്തു; എന്‍റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 19:10
അവന്‍ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്‍റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്‍റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:11
അവന്‍ തന്‍റെ കോപം എന്‍റെമേല്‍ ജ്വലിപ്പിച്ചു എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:12
അവന്‍റെ പടക്കൂട്ടങ്ങള്‍ ഒന്നിച്ചുവരുന്നു; അവര്‍ എന്‍റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്‍റെ കൂടാരത്തില്‍ ചുറ്റും പാളയമിറങ്ങുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:13
അവര്‍ എന്‍റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്‍റെ പരിചയക്കാര്‍ എനിക്കു അന്യരായിത്തീര്‍ന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:14
എന്‍റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്‍റെ ഉറ്റ സ്നേഹിതന്മാര്‍ എന്നെ മറന്നുകളഞ്ഞു.(Add Ref)|(Add Notes)
ഇയ്യോബ് 19:15
എന്‍റെ വീട്ടില്‍ പാര്‍ക്കുന്നവരും എന്‍റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാന്‍ അവര്‍ക്കും പരദേശിയായ്തോന്നുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:16
ഞാന്‍ എന്‍റെ ദാസനെ വിളിച്ചു; അവന്‍ വിളി കേള്‍ക്കുന്നില്ല. എന്‍റെ വായ്കൊണ്ടു ഞാന്‍ അവനോടു യാചിക്കേണ്ടിവരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:17
എന്‍റെ ശ്വാസം എന്‍റെ ഭാര്യക്കു അസഹ്യവും എന്‍റെ യാചന എന്‍റെ ഉടപ്പിറന്നവര്‍ക്കും അറെപ്പും ആയിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:18
പിള്ളരും എന്നെ നിരസിക്കുന്നു; ഞാന്‍ എഴുന്നേറ്റാല്‍ അവര്‍ എന്നെ കളിയാക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:19
എന്‍റെ പ്രാണസ്നേഹിതന്മാര്‍ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവര്‍ വിരോധികളായിത്തീര്‍ന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:20
എന്‍റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്‍റെ മോണയോടെ ഞാന്‍ ശേഷിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:21
സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്‍റെ കൈ എന്നെ തൊട്ടിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:22
ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്തു? എന്‍റെ മാംസം തിന്നു തൃപ്തിവരാത്തതു എന്തു?(Add Ref)|(Add Notes)
ഇയ്യോബ് 19:23
അയ്യോ എന്‍റെ വാക്കുകള്‍ ഒന്നു എഴുതിയെങ്കില്‍, ഒരു പുസ്തകത്തില്‍ കുറിച്ചുവെച്ചെങ്കില്‍ കൊള്ളായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:24
അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയില്‍ സദാകാലത്തേക്കു കൊത്തിവെച്ചെങ്കില്‍ കൊള്ളായിരുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:25
എന്നെ വീണ്ടെടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന്‍ ഒടുവില്‍ പൊടിമേല്‍ നിലക്കുമെന്നും ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:26
എന്‍റെ ത്വക്‍ ഇങ്ങനെ നശിച്ചശേഷം ഞാന്‍ ദേഹരഹിതനായി ദൈവത്തെ കാണും.(Add Ref)|(Add Notes)
ഇയ്യോബ് 19:27
ഞാന്‍ തന്നേ അവനെ കാണും; അന്യനല്ല, എന്‍റെ സ്വന്തകണ്ണു അവനെ കാണും; എന്‍റെ അന്തരംഗം എന്‍റെ ഉള്ളില്‍ ക്ഷയിച്ചിരിക്കുന്നു.(Add Ref)|(Add Notes)
ഇയ്യോബ് 19:28
നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും കാര്യത്തിന്‍റെ മൂലം എന്നില്‍ കാണുന്നു എന്നും നിങ്ങള്‍ പറയുന്നുവെങ്കില്‍(Add Ref)|(Add Notes)
ഇയ്യോബ് 19:29
വാളിനെ പേടിപ്പിന്‍ ; ക്രോധം വാളിന്‍റെ ശിക്ഷെക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞുകൊള്‍വിന്‍ .(Add Ref)|(Add Notes)