സങ്കീർത്തനങ്ങൾ 100:1
[ഒരു സ്തോത്രം സങ്കീര്‍ത്തനം.] സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആര്‍പ്പിടുവിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 100:2
സന്തോഷത്തോടെ യഹോവയെ സേവിപ്പിന്‍ ; സംഗീതത്തോടെ അവന്‍റെ സന്നിധിയില്‍ വരുവിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 100:3
യഹോവ[46] തന്നേ ദൈവം എന്നറിവിന്‍ ; അവന്‍ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവര്‍ ആകുന്നു; അവന്‍റെ ജനവും അവന്‍ മേയിക്കുന്ന ആടുകളും തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 100:4
അവന്‍റെ വാതിലുകളില്‍ സ്തോത്രത്തോടും അവന്‍റെ പ്രാകാരങ്ങളില്‍ സ്തുതിയോടും കൂടെ വരുവിന്‍ ; അവന്നു സ്തോത്രം ചെയ്തു അവന്‍റെ നാമത്തെ വാഴ്ത്തുവിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 100:5
യഹോവ[46] നല്ലവനല്ലോ, അവന്‍റെ ദയ എന്നേക്കുമുള്ളതു; അവന്‍റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.(Add Ref)|(Add Notes)