സങ്കീർത്തനങ്ങൾ 103:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്‍റെ സര്‍വ്വാന്തരംഗവുമേ, അവന്‍റെ വിശുദ്ധനാമത്തെ വാഴ്ത്തുക.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:2
എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്‍റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:3
അവന്‍ നിന്‍റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്‍റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:4
അവന്‍ നിന്‍റെ ജീവനെ നാശത്തില്‍നിന്നു വീണ്ടെടുക്കുന്നു; അവന്‍ ദയയും കരുണയും നിന്നെ അണിയിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:5
നിന്‍റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവന്‍ നിന്‍റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:6
യഹോവ[46] സകലപീഡിതന്മാര്‍ക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:7
അവന്‍ തന്‍റെ വഴികളെ മോശെയെയും തന്‍റെ പ്രവൃത്തികളെ യിസ്രായേല്‍മക്കളെയും അറിയിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:8
യഹോവ[46] കരുണയും കൃപയും നിറഞ്ഞവന്‍ ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:9
അവന്‍ എല്ലായ്പോഴും ഭര്‍ത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:10
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:11
ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ അവന്‍റെ ദയ അവന്‍റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:12
ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:13
അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്‍റെ ഭക്തന്മാരോടു കരുണ തോന്നുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:14
അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവന്‍ ഓര്‍ക്കുംന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:15
മനുഷ്യന്‍റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന്‍ പൂക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:16
കാറ്റു അതിന്മേല്‍ അടിക്കുമ്പോള്‍ അതു ഇല്ലാതെപോകുന്നു; അതിന്‍റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:17
യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്‍റെ ഭക്തന്മാര്‍ക്കും അവന്‍റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:18
അവന്‍റെ നിയമത്തെ പ്രാണിക്കുന്നവര്‍ക്കും അവന്‍റെ കല്പനകളെ ഓര്‍ത്തു ആചരിക്കുന്നവര്‍ക്കും തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:19
യഹോവ[46] തന്‍റെ സിംഹാസനത്തെ സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; അവന്‍റെ രാജത്വം സകലത്തെയും ഭരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:20
അവന്‍റെ വചനത്തിന്‍റെ ശബ്ദം കേട്ടു അവന്‍റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്‍റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:21
അവന്‍റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്‍റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 103:22
അവന്‍റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്‍റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിന്‍ ; എന്‍ മനമേ, യഹോവയെ വാഴ്ത്തുക.(Add Ref)|(Add Notes)