📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 119

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 119 >>

സങ്കീർത്തനങ്ങൾ 119:1
യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്കളങ്കരായവര്‍ ഭാഗ്യവാന്മാര്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:2
അവന്‍റെ സാക്‍ഷ്യങ്ങളെ പ്രമാണിച്ചു പൂര്‍ണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:3
അവര്‍ നീതികേടു പ്രവര്‍ത്തിക്കാതെ അവന്‍റെ വഴികളില്‍തന്നേ നടക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:4
നിന്‍റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:5
നിന്‍റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്‍റെ നടപ്പു സ്ഥിരമായെങ്കില്‍ കൊള്ളായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:6
നിന്‍റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാന്‍ ലജ്ജിച്ചുപോകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:7
നിന്‍റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാന്‍ പരമാര്‍ത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:8
ഞാന്‍ നിന്‍റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബേത്ത്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:9
ബാലന്‍ തന്‍റെ നടപ്പിനെ നിര്‍മ്മലമാക്കുന്നതു എങ്ങനെ? നിന്‍റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാല്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:10
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്‍റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്കു ഇടവരരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:11
ഞാന്‍ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്‍റെ വചനത്തെ ഹൃദയത്തില്‍ സംഗ്രഹിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:12
യഹോവേ, നീ വാഴ്ത്തപ്പെട്ടവന്‍ ; നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:13
ഞാന്‍ എന്‍റെ അധരങ്ങള്‍കൊണ്ടു നിന്‍റെ വായുടെ വിധികളെ ഒക്കെയും വര്‍ണ്ണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:14
ഞാന്‍ സര്‍വ്വസമ്പത്തിലും എന്നപോലെ നിന്‍റെ സാക്‍ഷ്യങ്ങളുടെ വഴിയില്‍ ആനന്ദിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:15
ഞാന്‍ നിന്‍റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്‍റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:16
ഞാന്‍ നിന്‍റെ ചട്ടങ്ങളില്‍ രസിക്കും; നിന്‍റെ വചനത്തെ മറക്കയുമില്ല. ഗീമെല്‍.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:17
ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാല്‍ ഞാന്‍ നിന്‍റെ വചനം പ്രാമണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:18
നിന്‍റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്‍റെ കണ്ണുകളെ തുറക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:19
ഞാന്‍ ഭൂമിയില്‍ പരദേശിയാകുന്നു; നിന്‍റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:20
നിന്‍റെ വിധികള്‍ക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്‍റെ മനസ്സു തകര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:21
നിന്‍റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭര്‍ത്സിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:22
നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാന്‍ നിന്‍റെ സാക്‍ഷ്യങ്ങളെ പ്രമാണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:23
പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയന്‍ നിന്‍റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:24
നിന്‍റെ സാക്‍ഷ്യങ്ങള്‍ എന്‍റെ പ്രമോദവും എന്‍റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:25
എന്‍റെ പ്രാണന്‍ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:26
എന്‍റെ വഴികളെ ഞാന്‍ വിവരിച്ചപ്പോള്‍ നീ എനിക്കു ഉത്തരമരുളി; നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:27
നിന്‍റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാല്‍ ഞാന്‍ നിന്‍റെ അത്ഭുതങ്ങളെ ധ്യാനിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:28
എന്‍റെ പ്രാണന്‍ വിഷാദംകൊണ്ടു ഉരുകുന്നു; നിന്‍റെ വചനപ്രകാരം എന്നെ നിവിര്‍ത്തേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:29
ഭോഷ്കിന്‍റെ വഴി എന്നോടു അകറ്റേണമേ; നിന്‍റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:30
വിശ്വസ്തതയുടെ മാര്‍ഗ്ഗം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു; നിന്‍റെ വിധികളെ എന്‍റെ മുമ്പില്‍ വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:31
ഞാന്‍ നിന്‍റെ സാക്‍ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:32
നീ എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോള്‍ ഞാന്‍ നിന്‍റെ കല്പനകളുടെ വഴിയില്‍ ഓ‍ടും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:33
യഹോവേ, നിന്‍റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാന്‍ അതിനെ അവസാനത്തോളം പ്രമാണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:34
ഞാന്‍ നിന്‍റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂര്‍ണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:35
നിന്‍റെ കല്പനകളുടെ പാതയില്‍ എന്നെ നടത്തേണമേ; ഞാന്‍ അതില്‍ ഇഷ്ടപ്പെടുന്നുവല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:36
ദുരാദായത്തിലേക്കല്ല, നിന്‍റെ സാക്‍ഷ്യങ്ങളിലേക്കു തന്നേ. എന്‍റെ ഹൃദയം ചായുമാറാക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:37
വ്യാജത്തെ നോക്കാതവണ്ണം എന്‍റെ കണ്ണുകളെ തിരിച്ചു നിന്‍റെ വഴികളില്‍ എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:38
നിന്നോടുള്ള ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നതായ നിന്‍റെ വചനത്തെ അടിയന്നു നിവര്‍ത്തിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:39
ഞാന്‍ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്‍റെ വിധികള്‍ നല്ലവയല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:40
ഇതാ, ഞാന്‍ നിന്‍റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്‍റെ നീതിയാല്‍ എന്നെ ജീവിപ്പിക്കേണമേ.വൌ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:41
യഹോവേ, നിന്‍റെ വചനപ്രകാരം നിന്‍റെ ദയയും നിന്‍റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:42
ഞാന്‍ നിന്‍റെ വചനത്തില്‍ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാന്‍ ഞാന്‍ പ്രാപ്തനാകും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:43
ഞാന്‍ നിന്‍റെ വിധികള്‍ക്കായി കാത്തിരിക്കയാല്‍ സത്യത്തിന്‍റെ വചനം എന്‍റെ വായില്‍ നിന്നു നീക്കിക്കളയരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:44
അങ്ങനെ ഞാന്‍ നിന്‍റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:45
നിന്‍റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാന്‍ വിശാലതയില്‍ നടക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:46
ഞാന്‍ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്‍റെ സാക്‍ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:47
ഞാന്‍ നിന്‍റെ കല്പനകളില്‍ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:48
എനിക്കു പ്രിയമായിരിക്കുന്ന നിന്‍റെ കല്പനകളിലേക്കു ഞാന്‍ കൈകളെ ഉയര്‍ത്തുന്നു; നിന്‍റെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കുന്നു.സയിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:49
നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഓ‍ര്‍ക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:50
നിന്‍റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്‍റെ കഷ്ടതയില്‍ എനിക്കു ആശ്വാസമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:51
അഹങ്കാരികള്‍ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്‍റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:52
യഹോവേ, പണ്ടേയുള്ള നിന്‍റെ വിധികളെ ഓ‍ര്‍ത്തു ഞാന്‍ എന്നെതന്നെ ആശ്വസിപ്പിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:53
നിന്‍റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാര്‍ നിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:54
ഞാന്‍ പരദേശിയായി പാര്‍ക്കുന്ന വീട്ടില്‍ നിന്‍റെ ചട്ടങ്ങള്‍ എന്‍റെ കീര്‍ത്തനം ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:55
യഹോവേ, രാത്രിയില്‍ ഞാന്‍ തിരുനാമം ഓ‍ര്‍ക്കുന്നു; നിന്‍റെ ന്യായപ്രമാണം ഞാന്‍ ആചരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:56
ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു .ഹേത്ത്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:57
യഹോവേ, നീ എന്‍റെ ഓ‍ഹരിയാകുന്നു; ഞാന്‍ നിന്‍റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:58
പൂര്‍ണ്ണഹൃദയത്തോടേ ഞാന്‍ നിന്‍റെ കൃപെക്കായി യാചിക്കുന്നു; നിന്‍റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:59
ഞാന്‍ എന്‍റെ വഴികളെ വിചാരിച്ചു, എന്‍റെ കാലുകളെ നിന്‍റെ സാക്‍ഷ്യങ്ങളിലേക്കു തിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:60
നിന്‍റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാന്‍ താമസിയാതെ ബദ്ധപ്പെടുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:61
ദുഷ്ടന്മാരുടെ പാശങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; ഞാന്‍ നിന്‍റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:62
നിന്‍റെ നീതിയുള്ള ന്യായവിധികള്‍ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാന്‍ ഞാന്‍ അര്‍ദ്ധരാത്രിയില്‍ എഴുന്നേലക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:63
നിന്നെ ഭയപ്പെടുകയും നിന്‍റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവര്‍ക്കും ഞാന്‍ കൂട്ടാളിയാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:64
യഹോവേ, ഭൂമി നിന്‍റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ .തേത്ത്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:65
യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:66
നിന്‍റെ കല്പനകളെ ഞാന്‍ വിശ്വസിച്ചിരിക്കയാല്‍ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:67
കഷ്ടതയില്‍ ആകുന്നതിന്നു മുമ്പെ ഞാന്‍ തെറ്റിപ്പോയി; ഇപ്പോഴോ ഞാന്‍ നിന്‍റെ വചനത്തെ പ്രമാണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:68
നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:69
അഹങ്കാരികള്‍ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂര്‍ണ്ണഹൃദയത്തോടെ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:70
അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:71
നിന്‍റെ ചട്ടങ്ങള്‍ പഠിപ്പാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയില്‍ ആയിരുന്നതു എനിക്കു ഗുണമായി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:72
ആയിരം ആയിരം പൊന്‍ വെള്ളി നാണ്യത്തെക്കാള്‍ നിന്‍റെ വായില്‍നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം .യോദ്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:73
തൃക്കൈകള്‍ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്‍റെ കല്പനകളെ പഠിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:74
തിരുവചനത്തില്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കയാല്‍ നിന്‍റെ ഭക്തന്മാര്‍ എന്നെ കണ്ടു സന്തോഷിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:75
യഹോവേ, നിന്‍റെ വിധികള്‍ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാന്‍ അറിയുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:76
അടിയനോടുള്ള നിന്‍റെ വാഗ്ദാനപ്രകാരം നിന്‍റെ ദയ എന്‍റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:77
ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു നിന്‍റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്‍റെ ന്യായപ്രമാണത്തില്‍ ഞാന്‍ രസിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:78
അഹങ്കാരികള്‍ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാല്‍ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്‍റെ കല്പനകളെ ധ്യാനിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:79
നിന്‍റെ ഭക്തന്മാരും നിന്‍റെ സാക്‍ഷ്യങ്ങളെ അറിയുന്നവരും എന്‍റെ അടുക്കല്‍ വരട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:80
ഞാന്‍ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്‍റെ ഹൃദയം നിന്‍റെ ചട്ടങ്ങളില്‍ നിഷ്കളങ്കമായിരിക്കട്ടെ .കഫ്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:81
ഞാന്‍ നിന്‍റെ രക്ഷയെ കാത്തു മൂര്‍ച്ഛിക്കുന്നു; നിന്‍റെ വാഗ്ദാനം ഞാന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:82
എപ്പോള്‍ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്‍റെ കണ്ണു നിന്‍റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:83
പുകയത്തു വെച്ച തുരുത്തിപോലെ ഞാന്‍ ആകുന്നു. എങ്കിലും നിന്‍റെ ചട്ടങ്ങളെ മറക്കുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:84
അടിയന്‍റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോള്‍ ന്യായവിധി നടത്തും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:85
നിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികള്‍ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:86
നിന്‍റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവര്‍ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:87
അവര്‍ ഭൂമിയില്‍ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്‍റെ പ്രമാണങ്ങളെ ഞാന്‍ ഉപേക്ഷിച്ചില്ലതാനും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:88
നിന്‍റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാന്‍ നിന്‍റെ വായില്‍നിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും .ലാമെദ്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:89
യഹോവേ, നിന്‍റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:90
നിന്‍റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:91
അവ ഇന്നുവരെ നിന്‍റെ നിയമപ്രകാരം നിലനില്ക്കുന്നു; സര്‍വ്വസൃഷ്ടികളും നിന്‍റെ ദാസന്മാരല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:92
നിന്‍റെ ന്യായപ്രമാണം എന്‍റെ പ്രമോദം ആയിരുന്നില്ലെങ്കില്‍ ഞാന്‍ എന്‍റെ കഷ്ടതയില്‍ നശിച്ചുപോകുമായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:93
ഞാന്‍ ഒരുനാളും നിന്‍റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:94
ഞാന്‍ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:95
ദുഷ്ടന്മാര്‍ എന്നെ നശിപ്പിപ്പാന്‍ പതിയിരിക്കുന്നു; ഞാനോ നിന്‍റെ സാക്‍ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:96
സകലസമ്പൂര്‍ത്തിക്കും ഞാന്‍ അവസാനം കണ്ടിരിക്കുന്നു; നിന്‍റെ കല്പനയോ അത്യന്തം വിസ്തീര്‍ണ്ണമായിരിക്കുന്നു.മേം.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:97
നിന്‍റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്‍റെ ധ്യാനമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:98
നിന്‍റെ കല്പനകള്‍ എന്നെ എന്‍റെ ശത്രുക്കളെക്കാള്‍ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്‍റെ പക്കല്‍ ഉണ്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:99
നിന്‍റെ സാക്‍ഷ്യങ്ങള്‍ എന്‍റെ ധ്യാനമായിരിക്കകൊണ്ടു എന്‍റെ സകലഗുരുക്കന്മാരിലും ഞാന്‍ ബുദ്ധിമാനാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:100
നിന്‍റെ പ്രമാണങ്ങളെ അനുസരിക്കയാല്‍ ഞാന്‍ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:101
നിന്‍റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാന്‍ സകലദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും കാല്‍ വിലക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:102
നീ എന്നെ ഉപദേശിച്ചിരിക്കയാല്‍ ഞാന്‍ നിന്‍റെ വിധികളെ വിട്ടുമാറീട്ടില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:103
തിരുവചനം എന്‍റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്‍റെ വായിക്കു തേനിലും നല്ലതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:104
നിന്‍റെ പ്രമാണങ്ങളാല്‍ ഞാന്‍ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാന്‍ സകലവ്യാജമാര്‍ഗ്ഗവും വെറുക്കുന്നു .നൂന്‍(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:105
നിന്‍റെ വചനം എന്‍റെ കാലിന്നു ദീപവും എന്‍റെ പാതെക്കു പ്രകാശവും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:106
നിന്‍റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാന്‍ സത്യം ചെയ്തു; അതു ഞാന്‍ നിവര്‍ത്തിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:107
ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്‍റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:108
യഹോവേ, എന്‍റെ വായുടെ സ്വമേധാദാനങ്ങളില്‍ പ്രസാദിക്കേണമേ; നിന്‍റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:109
ഞാന്‍ പ്രാണത്യാഗം ചെയ്‍വാന്‍ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്‍റെ ന്യായപ്രമാണം ഞാന്‍ മറക്കുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:110
ദുഷ്ടന്മാര്‍ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാന്‍ നിന്‍റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:111
ഞാന്‍ നിന്‍റെ സാക്‍ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:112
നിന്‍റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാന്‍ ഞാന്‍ എന്‍റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.സാമെക്(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:113
ഇരുമനസ്സുള്ളവരെ ഞാന്‍ വെറുക്കുന്നു; എന്നാല്‍ നിന്‍റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:114
നീ എന്‍റെ മറവിടവും എന്‍റെ പരിചയും ആകുന്നു; ഞാന്‍ തിരുവചനത്തില്‍ പ്രത്യാശ വെച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:115
എന്‍റെ ദൈവത്തിന്‍റെ കല്പനകളെ ഞാന്‍ പ്രമാണിക്കേണ്ടതിന്നു ദുഷ്കര്‍മ്മികളേ, എന്നെ വിട്ടകന്നു പോകുവിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:116
ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു നിന്‍റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്‍റെ പ്രത്യാശയില്‍ ഞാന്‍ ലജ്ജിച്ചുപോകരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:117
ഞാന്‍ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്‍റെ ചട്ടങ്ങളില്‍ ഞാന്‍ നിരന്തരം രസിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:118
നിന്‍റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യര്‍ത്ഥമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:119
ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്‍റെ സാക്‍ഷ്യങ്ങള്‍ എനിക്കു പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:120
നിങ്കലുള്ള ഭയംനിമിത്തം എന്‍റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്‍റെ വിധികള്‍നിമിത്തം ഞാന്‍ ഭയപ്പെടുന്നു .അയിന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:121
ഞാന്‍ നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു; എന്‍റെ പീഡകന്മാര്‍ക്കും എന്നെ ഏല്പിച്ചുകൊടുക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:122
അടിയന്‍റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികള്‍ എന്നെ പീഡിപ്പിക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:123
എന്‍റെ കണ്ണു നിന്‍റെ രക്ഷയെയും നിന്‍റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:124
നിന്‍റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവര്‍ത്തിച്ചു നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:125
ഞാന്‍ നിന്‍റെ ദാസന്‍ ആകുന്നു; നിന്‍റെ സാക്‍ഷ്യങ്ങളെ ഗ്രഹിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:126
യഹോവേ, ഇതു നിനക്കു പ്രവര്‍ത്തിപ്പാനുള്ള സമയമാകുന്നു; അവര്‍ നിന്‍റെ ന്യായപ്രമാണം ദുര്‍ബ്ബലമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:127
അതുകൊണ്ടു നിന്‍റെ കല്പനകള്‍ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:128
ആകയാല്‍ നിന്‍റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാന്‍ സകല വ്യാജമാര്‍ഗ്ഗത്തേയും വെറുക്കുന്നു.പേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:129
നിന്‍റെ സാക്‍ഷ്യങ്ങള്‍ അതിശയകരമാകയാല്‍ എന്‍റെ മനസ്സു അവയെ പ്രമാണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:130
നിന്‍റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:131
നിന്‍റെ കല്പനകള്‍ക്കായി വാഞ്ഛിക്കയാല്‍ ഞാന്‍ എന്‍റെ വായ് തുറന്നു കിഴെക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:132
തിരുനാമത്തെ സ്നേഹിക്കുന്നവര്‍ക്കും ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:133
എന്‍റെ കാലടികളെ നിന്‍റെ വചനത്തില്‍ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:134
മനുഷ്യന്‍റെ പീഡനത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:135
അടിയന്‍റെമേല്‍ നിന്‍റെ മുഖം പ്രകാശിപ്പിച്ചു നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:136
അവര്‍ നിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്‍റെ കണ്ണില്‍നിന്നു ജലനദികള്‍ ഒഴുകുന്നു.സാദെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:137
യഹോവേ, നീ നീതിമാനാകുന്നു; നിന്‍റെ വിധികള്‍ നേരുള്ളവ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:138
നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്‍റെ സാക്‍ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:139
എന്‍റെ വൈരികള്‍ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്‍റെ എരിവു എന്നെ സംഹരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:140
നിന്‍റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:141
ഞാന്‍ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാന്‍ നിന്‍റെ പ്രമാണങ്ങളെ മറക്കുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:142
നിന്‍റെ നീതി ശാശ്വതനീതിയും നിന്‍റെ ന്യായപ്രമാണം സത്യവുമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:143
കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്‍റെ കല്പനകള്‍ എന്‍റെ പ്രമോദമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:144
നിന്‍റെ സാക്‍ഷ്യങ്ങള്‍ എന്നേക്കും നീതിയുള്ളവ; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ .കോഫ്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:145
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാന്‍ നിന്‍റെ ചട്ടങ്ങളെ പ്രമാണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:146
ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്‍റെ സാക്‍ഷ്യങ്ങളെ പ്രമാണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:147
ഞാന്‍ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാര്‍ത്ഥിക്കുന്നു; നിന്‍റെ വചനത്തില്‍ ഞാന്‍ പ്രത്യാശവെക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:148
തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്‍റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:149
നിന്‍റെ ദയകൂ തക്കവണ്ണം എന്‍റെ അപേക്ഷ കേള്‍ക്കേണമേ; യഹോവേ, നിന്‍റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:150
ദുഷ്ടതയെ പിന്തുടരുന്നവര്‍ സമീപിച്ചിരിക്കുന്നു; നിന്‍റെ ന്യായപ്രമാണത്തോടു അവര്‍ അകന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:151
യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്‍റെ കല്പനകള്‍ ഒക്കെയും സത്യം തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:152
നിന്‍റെ സാക്‍ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാന്‍ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു .രേശ്.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:153
എന്‍റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാന്‍ നിന്‍റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:154
എന്‍റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്‍റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:155
രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവര്‍ നിന്‍റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:156
യഹോവേ, നിന്‍റെ കരുണ വലിയതാകുന്നു; നിന്‍റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:157
എന്നെ ഉപദ്രവിക്കുന്നവരും എന്‍റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാന്‍ നിന്‍റെ സാക്‍ഷ്യങ്ങളെ വിട്ടുമാറുന്നില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:158
ഞാന്‍ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവര്‍ നിന്‍റെ വചനം പ്രമാണിക്കുന്നില്ലല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:159
നിന്‍റെ പ്രമാണങ്ങള്‍ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്‍റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:160
നിന്‍റെ വചനത്തിന്‍റെ സാരം സത്യം തന്നേ; നിന്‍റെ നീതിയുള്ള വിധികള്‍ ഒക്കെയും എന്നേക്കുമുള്ളവ.ശീന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:161
പ്രഭുക്കന്മാര്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്‍റെ വചനംനിമിത്തം എന്‍റെ ഹൃദയം പേടിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:162
വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാന്‍ നിന്‍റെ വചനത്തില്‍ ആനന്ദിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:163
ഞാന്‍ ഭോഷക്കുപകെച്ചു വെറുക്കുന്നു; നിന്‍റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:164
നിന്‍റെ നീതിയുള്ള വിധികള്‍നിമിത്തം ഞാന്‍ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:165
നിന്‍റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവര്‍ക്കും മഹാസമാധാനം ഉണ്ടു; അവര്‍ക്കും വീഴ്ചെക്കു സംഗതി ഏതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:166
യഹോവേ, ഞാന്‍ നിന്‍റെ രക്ഷയില്‍ പ്രത്യാശ വെക്കുന്നു; നിന്‍റെ കല്പനകളെ ഞാന്‍ ആചരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:167
എന്‍റെ മനസ്സു നിന്‍റെ സാക്‍ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:168
ഞാന്‍ നിന്‍റെ പ്രമാണങ്ങളെയും സാക്‍ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്‍റെ വഴികളെല്ലാം നിന്‍റെ മുമ്പാകെ ഇരിക്കുന്നു .തൌ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:169
യഹോവേ, എന്‍റെ നിലവിളി തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്‍റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:170
എന്‍റെ യാചന തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്‍റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:171
നിന്‍റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്‍റെ അധരങ്ങള്‍ സ്തുതി പൊഴിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:172
നിന്‍റെ കല്പനകള്‍ ഒക്കെയും നീതിയായിരിക്കയാല്‍ എന്‍റെ നാവു നിന്‍റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:173
നിന്‍റെ കല്പനകളെ ഞാന്‍ തിരഞ്ഞെടുത്തിരിക്കയാല്‍ നിന്‍റെ കൈ എനിക്കു തുണയായിരിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:174
യഹോവേ, ഞാന്‍ നിന്‍റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ പ്രമോദം ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:175
നിന്നെ സ്തുിക്കേണ്ടതിന്നു എന്‍റെ പ്രാണന്‍ ജീവിച്ചിരിക്കട്ടെ; നിന്‍റെ വിധികള്‍ എനിക്കു തുണയായിരിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 119:176
കാണാതെപോയ ആടുപോലെ ഞാന്‍ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്‍റെ കല്പനകളെ ഞാന്‍ മറക്കുന്നില്ല.(Add Ref)|(Add Notes)