സങ്കീർത്തനങ്ങൾ 132:1
[ആരോഹണ ഗീതം] യഹോവേ, ദാവീദിനെയും അവന്‍റെ സകലകഷ്ടതയെയും ഓര്‍ക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:2
അവന്‍ യഹോവയോടു സത്യം ചെയ്തു യാക്കോബിന്‍റെ വല്ലഭന്നു നേര്‍ന്നതു എന്തെന്നാല്‍ :(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:3
ഞാന്‍ യഹോവേക്കു ഒരു സ്ഥലം, യാക്കോബിന്‍റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:4
ഞാന്‍ എന്‍റെ കൂടാരവീട്ടില്‍ കടക്കയില്ല; എന്‍റെ ശയ്യമേല്‍ കയറി കിടക്കുകയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:5
ഞാന്‍ എന്‍റെ കണ്ണിന്നു ഉറക്കവും എന്‍റെ കണ്‍പോളെക്കു മയക്കവും കൊടുക്കയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:6
നാം എഫ്രാത്തയില്‍ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:7
നാം അവന്‍റെ തിരുനിവാസത്തിലേക്കുചെന്നു അവന്‍റെ പാദപീഠത്തിങ്കല്‍ നമസ്കരിക്കുക.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:8
യഹോവേ, നീ നിന്‍റെ ബലത്തിന്‍റെ പെട്ടകവുമായി നിന്‍റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:9
നിന്‍റെ പുരോഹിതന്മാര്‍ നീതി ധരിക്കയും നിന്‍റെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:10
നിന്‍റെ ദാസനായ ദാവീദിന്‍ നിമിത്തം നിന്‍റെ അഭിഷിക്തന്‍റെ മുഖത്തെ തിരിച്ചു കളയരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:11
ഞാന്‍ നിന്‍റെ ഉദരഫലത്തെ നിന്‍റെ സിംഹാസനത്തില്‍ ഇരുത്തുമെന്നും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:12
നിന്‍റെ മക്കള്‍ എന്‍റെ നിയമത്തെയും ഞാന്‍ അവര്‍ക്കും ഉപദേശിച്ച സാക്‍ഷ്യത്തെയും പ്രമാണിക്കുമെങ്കില്‍ അവരുടെ മക്കളും എന്നേക്കും നിന്‍റെ സിംഹാസനത്തില്‍ ഇരിക്കും എന്നും യഹോവ[46] ദാവീദിനോടു ആണയിട്ടു സത്യം; അവന്‍ അതില്‍നിന്നു മാറുകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:13
യഹോവ[46] സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്‍റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:14
അതു എന്നേക്കും എന്‍റെ വിശ്രാമം ആകുന്നു; ഞാന്‍ അതിനെ ഇച്ഛിച്ചിരിക്കയാല്‍ ഞാന്‍ അവിടെ വസിക്കും;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:15
അതിലെ ആഹാരം ഞാന്‍ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാര്‍ക്കും അപ്പംകൊണ്ടു തൃപ്തി വരുത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:16
അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:17
അവിടെ ഞാന്‍ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്‍റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 132:18
ഞാന്‍ അവന്‍റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്‍റെ തലയിലോ കിരീടം ശോഭിക്കും.(Add Ref)|(Add Notes)