📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 89

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 89 >>

സങ്കീർത്തനങ്ങൾ 89:1
[എസ്രാഹ്യനായ ഏഥാന്‍റെ ഒരു ധാനം.] യഹോവയുടെ കൃപകളെക്കുറിച്ചു ഞാന്‍ എന്നേക്കും പാടും; തലമുറതലമുറയോളം എന്‍റെ വായ് കൊണ്ടു നിന്‍റെ വിശ്വസ്തതയെ അറിയിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:2
ദയ എന്നേക്കും ഉറച്ചുനിലക്കും എന്നു ഞാന്‍ പറയുന്നു; നിന്‍റെ വിശ്വസ്തതയെ നീ സ്വര്‍ഗ്ഗത്തില്‍ സ്ഥിരമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:3
എന്‍റെ വൃതനോടു ഞാന്‍ ഒരു നിയമവും എന്‍റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:4
നിന്‍റെ സന്തതിയെ ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്‍റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:5
യഹോവേ, സ്വര്‍ഗ്ഗം നിന്‍റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയില്‍ നിന്‍റെ വിശ്വസ്തതയെയും സ്തുതിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:6
സ്വര്‍ഗ്ഗത്തില്‍ യഹോവയോടു സദൃശനായവന്‍ ആര്‍ ? ദേവപുത്രന്മാരില്‍ യഹോവേക്കു തുല്യനായവന്‍ ആര്‍ ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:7
ദൈവം വിശുദ്ധന്മാരുടെ സംഘത്തില്‍ ഏറ്റവും ഭയങ്കരനും അവന്‍റെ ചുറ്റുമുള്ള എല്ലാവര്‍ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:8
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന്‍ ആരുള്ളു? യഹോവേ, നിന്‍റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:9
നീ സമുദ്രത്തിന്‍റെ ഗര്‍വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ നീ അവയെ അമര്‍ത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:10
നീ രഹബിനെ ഒരു ഹതനെപ്പോലെ തകര്‍ത്തു; നിന്‍റെ ബലമുള്ള ഭുജംകൊണ്ടു നിന്‍റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:11
ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്‍റെ പൂര്‍ണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:12
ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെര്‍മ്മോനും നിന്‍റെ നാമത്തില്‍ ആനന്ദിക്കുന്നു;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:13
നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്‍റെ കൈ ബലമുള്ളതും നിന്‍റെ വലങ്കൈ ഉന്നതവും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:14
നീതിയും ന്യായവും നിന്‍റെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:15
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവര്‍ നിന്‍റെ മുഖപ്രകാശത്തില്‍ നടക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:16
അവര്‍ ഇടവിടാതെ നിന്‍റെ നാമത്തില്‍ ഘോഷിച്ചുല്ലസിക്കുന്നു. നിന്‍റെ നീതിയില്‍ അവര്‍ ഉയര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:17
നീ അവരുടെ ബലത്തിന്‍റെ മഹത്വമാകുന്നു; നിന്‍റെ പ്രസാദത്താല്‍ ഞങ്ങളുടെ കൊമ്പു ഉയര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:18
നമ്മുടെ പരിച യഹോവെക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്‍റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:19
അന്നു നീ ദര്‍ശനത്തില്‍ നിന്‍റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാന്‍ വീരനായ ഒരുത്തന്നു സഹായം നലകുകയും ജനത്തില്‍നിന്നു ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:20
ഞാന്‍ എന്‍റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്‍റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:21
എന്‍റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്‍റെ ഭുജം അവനെ ബലപ്പെടുത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:22
ശത്രു അവനെ തോല്പിക്കയില്ല; വഷളന്‍ അവനെ പീഡിപ്പിക്കയും ഇല്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:23
ഞാന്‍ അവന്‍റെ വൈരികളെ അവന്‍റെ മുമ്പില്‍ തകര്‍ക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:24
എന്നാല്‍ എന്‍റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്‍റെ നാമത്തില്‍ അവന്‍റെ കൊമ്പു ഉയര്‍ന്നിരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:25
അവന്‍റെ കയ്യെ ഞാന്‍ സമുദ്രത്തിന്മേലും അവന്‍റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:26
അവന്‍ എന്നോടു: നീ എന്‍റെ പിതാവു, എന്‍റെ ദൈവം, എന്‍റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:27
ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരില്‍ ശ്രേഷ്ഠനുമാക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:28
ഞാന്‍ അവന്നു എന്‍റെ ദയയെ എന്നേക്കും കാണിക്കും; എന്‍റെ നിയമം അവന്നു സ്ഥിരമായി നിലക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:29
ഞാന്‍ അവന്‍റെ സന്തതിയെ ശാശ്വതമായും അവന്‍റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിര്‍ത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:30
അവന്‍റെ പുത്രന്മാര്‍ എന്‍റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്‍റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:31
എന്‍റെ ചട്ടങ്ങളെ ലംഘിക്കയും എന്‍റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താല്‍(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:32
ഞാന്‍ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദര്‍ശിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:33
എങ്കിലും എന്‍റെ ദയയെ ഞാന്‍ അവങ്കല്‍ നിന്നു നീക്കിക്കളകയില്ല; എന്‍റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:34
ഞാന്‍ എന്‍റെ നിയമത്തെ ലംഘിക്കയോ എന്‍റെ അധരങ്ങളില്‍നിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:35
ഞാന്‍ ഒരിക്കല്‍ എന്‍റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷകു പറകയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:36
അവന്‍റെ സന്തതി ശാശ്വതമായും അവന്‍റെ സിംഹാസനം എന്‍റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:37
അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:38
എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്‍റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:39
നിന്‍റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്‍റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:40
നീ അവന്‍റെ വേലി ഒക്കെയും പൊളിച്ചു; അവന്‍റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:41
വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്‍റെ അയല്‍ക്കാര്‍ക്കും അവന്‍ നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:42
നീ അവന്‍റെ വൈരികളുടെ വലങ്കയ്യെ ഉയര്‍ത്തി; അവന്‍റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:43
അവന്‍റെ വാളിന്‍ വായ്ത്തലയെ നീ മടക്കി; യുദ്ധത്തില്‍ അവനെ നിലക്കുമാറാക്കിയതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:44
അവന്‍റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്‍റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:45
അവന്‍റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:46
യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്‍റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:47
എന്‍റെ ആയുസ്സു എത്രചുരുക്കം എന്നു ഔര്‍ക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:48
ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യന്‍ ആര്‍? തന്‍റെ പ്രാണനെ പാതാളത്തിന്‍റെ കയ്യില്‍ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:49
കര്‍ത്താവേ, നിന്‍റെ വിശ്വസ്തതയില്‍ നി ദാവീദിനോടു സത്യംചെയ്ത നിന്‍റെ പണ്ടത്തെ കൃപകള്‍ എവിടെ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:50
കര്‍ത്താവേ, അടിയങ്ങളുടെ നിന്ദ ഓ‍ര്‍ക്കേണമേ; എന്‍റെ മാര്‍വ്വിടത്തില്‍ ഞാന്‍ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:51
യഹോവേ, നിന്‍റെ ശത്രുക്കള്‍ നിന്ദിക്കുന്നുവല്ലോ. അവര്‍ നിന്‍റെ അഭിഷിക്തന്‍റെ കാലടികളെ നിന്ദിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 89:52
യഹോവ[46] എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .(Add Ref)|(Add Notes)