📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 38

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 38 >>

സങ്കീർത്തനങ്ങൾ 38:1
[ ദാവീദിന്‍റെ ഒരു ജ്ഞാപക സങ്കിര്‍ത്തനം] യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:2
നിന്‍റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; നിന്‍റെ കൈ എന്‍റെ മേല്‍ ഭാരമായിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:3
നിന്‍റെ നീരസം ഹേതുവായി എന്‍റെ ദേഹത്തില്‍ സൌഖ്യമില്ല; എന്‍റെ പാപം ഹേതുവായി എന്‍റെ അസ്ഥികളില്‍ സ്വസ്ഥതയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:4
എന്‍റെ അകൃത്യങ്ങള്‍ എന്‍റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:5
എന്‍റെ ഭോഷത്വംഹേതുവായി എന്‍റെ വ്രണങ്ങള്‍ ചീഞ്ഞുനാറുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:6
ഞാന്‍ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാന്‍ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:7
എന്‍റെ അരയില്‍ വരള്‍ച നിറഞ്ഞിരിക്കുന്നു; എന്‍റെ ദേഹത്തില്‍ സൌഖ്യമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:8
ഞാന്‍ ക്ഷീണിച്ചു അത്യന്തം തകര്‍ന്നിരിക്കുന്നു; എന്‍റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാന്‍ അലറുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:9
കര്‍ത്താവേ, എന്‍റെ ആഗ്രഹം ഒക്കെയും നിന്‍റെ മുമ്പില്‍ ഇരിക്കുന്നു. എന്‍റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:10
എന്‍റെ നെഞ്ചിടിക്കുന്നു; ഞാന്‍ വശംകെട്ടിരിക്കുന്നു; എന്‍റെ കണ്ണിന്‍റെ വെളിച്ചവും എനിക്കില്ലാതെയായി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:11
എന്‍റെ സ്നേഹിതന്മാരും കൂട്ടുകാരും എന്‍റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്‍റെ ചാര്‍ച്ചക്കാരും അകന്നുനില്ക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:12
എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ കണിവെക്കുന്നു; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ വേണ്ടാതനം സംസാരിക്കുന്നു; അവര്‍ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:13
എങ്കിലും ഞാന്‍ ചെകിടനെപ്പോലെ കേള്‍ക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:14
ഞാന്‍ , കേള്‍ക്കാത്ത മനുഷ്യനെപ്പോലെയും വായില്‍ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:15
യഹോവേ, നിങ്കല്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കുന്നു; എന്‍റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:16
അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാന്‍ പറഞ്ഞു; എന്‍റെ കാല്‍ വഴുതുമ്പോള്‍ അവര്‍ എന്‍റെ നേരെ വമ്പു പറയുമല്ലോ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:17
ഞാന്‍ ഇടറി വീഴുമാറായിരിക്കുന്നു; എന്‍റെ ദുഃഖം എപ്പോഴും എന്‍റെ മുമ്പില്‍ ഇരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:18
ഞാന്‍ എന്‍റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്‍റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:19
എന്‍റെ ശത്രുക്കളോ ജീവനും ബലവുമുള്ളവര്‍ . എന്നെ വെറുതെ പകെക്കുന്നവര്‍ പെരുകിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:20
ഞാന്‍ നന്മ പിന്തുടരുകയാല്‍ അവര്‍ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:21
യഹോവേ, എന്നെ കൈവിടരുതേ; എന്‍റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 38:22
എന്‍റെ രക്ഷയാകുന്ന കര്‍ത്താവേ, എന്‍റെ സഹായത്തിന്നു വേഗം വരേണമേ.(Add Ref)|(Add Notes)