സങ്കീർത്തനങ്ങൾ 77:1
[സംഗീതപ്രമാണിക്കു:യെദൂഥുന്യരാഗത്തില്‍ ; ആസാഫിന്‍റെ ഒരു സങ്കിര്‍ത്തനം] ഒരു ഗീതം.]ഞാന്‍ എന്‍റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു, എന്‍റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവന്‍ എനിക്കു ചെവിതരും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:2
കഷ്ടദിവസത്തില്‍ ഞാന്‍ യഹോവയെ അന്വേഷിച്ചു. രാത്രിയില്‍ എന്‍റെ കൈ തളരാതെ മലര്‍ത്തിയിരുന്നു; എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:3
ഞാന്‍ ദൈവത്തെ ഓര്‍ത്തു വ്യാകുലപ്പെടുന്നു; ഞാന്‍ ധ്യാനിച്ചു, എന്‍റെ ആത്മാവു വിഷാദിക്കുന്നു. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:4
നീ എന്‍റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാന്‍ കഴിയാതവണ്ണം ഞാന്‍ വ്യാകുലപ്പെട്ടിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:5
ഞാന്‍ പൂര്‍വ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:6
രാത്രിയില്‍ ഞാന്‍ എന്‍റെ സംഗീതം ഓര്‍ക്കുന്നു; എന്‍റെ ഹൃദയംകൊണ്ടു ഞാന്‍ ധ്യാനിക്കുന്നു; എന്‍റെ ആത്മാവും ശോധന കഴിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:7
കര്‍ത്താവു എന്നേക്കും തള്ളിക്കളയുമോ? അവന്‍ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:8
അവന്‍റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്‍റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:9
ദൈവം കൃപ കാണിപ്പാന്‍ മറന്നിരിക്കുന്നുവോ? അവന്‍ കോപത്തില്‍ തന്‍റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:10
എന്നാല്‍ അതു എന്‍റെ കഷ്ടതയാകുന്നു; അത്യുന്നതന്‍റെ വലങ്കൈ വരുത്തിയ സംവത്സരങ്ങള്‍ തന്നേ എന്നു ഞാന്‍ പറഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:11
ഞാന്‍ യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും; നിന്‍റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാന്‍ ഓര്‍ക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:12
ഞാന്‍ നിന്‍റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്‍റെ ക്രിയകളെക്കുറിച്ചു ഞാന്‍ ചിന്തിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:13
ദൈവമേ, നിന്‍റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:14
നീ അത്ഭുതം പ്രവര്‍ത്തിക്കുന്ന ദൈവം ആകുന്നു; നിന്‍റെ ബലത്തെ നീ ജാതികളുടെ ഇടയില്‍ വെളിപ്പെടുത്തിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:15
തൃക്കൈകൊണ്ടു നീ നിന്‍റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്‍റെയും യോസേഫിന്‍റെയും മക്കളെ തന്നേ. സേലാ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:16
ദൈവമേ, വെള്ളങ്ങള്‍ നിന്നെ കണ്ടു, വെള്ളങ്ങള്‍ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറെച്ചുപോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:17
മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്‍റെ അസ്ത്രങ്ങള്‍ പരക്കെ പറന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:18
നിന്‍റെ ഇടിമുഴക്കം ചുഴലിക്കാറ്റില്‍ മുഴങ്ങി; മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:19
നിന്‍റെ വഴി സമുദ്രത്തിലും നിന്‍റെ പാതകള്‍ പെരുവെള്ളത്തിലും ആയിരുന്നു; നിന്‍റെ കാല്‍ചുവടുകളെ അറിയാതെയുമിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 77:20
മോശെയുടെയും അഹരോന്‍റെയും കയ്യാല്‍ നീ നിന്‍റെ ജനത്തെ ഒരു ആട്ടിന്‍ കൂട്ടത്തെ പോലെ നടത്തി. (ആസാഫിന്‍റെ ധ്യാനം.)(Add Ref)|(Add Notes)