📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 18

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 18 >>

സങ്കീർത്തനങ്ങൾ 18:1
[സംഗീതപ്രമാണിക്കു: യഹോവയുടെ ദാസനായ ദാവീദിന്‍റെ ഒരു സങ്കിര്‍ത്തനം യഹോവ അവനെ സകല ശത്രുക്കളുടെ ശൗലിന്‍റെ കയ്യില്‍ നിന്നും വിടുവിച്ചകാലത്തു അവന്‍ ഈ സംഗീത വാക്യങ്ങളെ യഹോവെക്കു പാടി.] എന്‍റെ ബലമായ യഹോവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:2
യഹോവ[46] എന്‍റെ ശൈലവും എന്‍റെ കോട്ടയും എന്‍റെ രക്ഷകനും എന്‍റെ ദൈവവും ഞാന്‍ ശരണമാക്കുന്ന എന്‍റെ പാറയും എന്‍റെ പരിചയും എന്‍റെ രക്ഷയായ കൊമ്പും എന്‍റെ ഗോപുരവും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:3
സ്തൂത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കയും എന്‍റെ ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷപ്രാപിക്കയും ചെയ്യും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:4
മരണപാശങ്ങള്‍ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:5
പാതാളപാശങ്ങള്‍ എന്നെ വളഞ്ഞു; മരണത്തിന്‍റെ കണികളും എന്നെ തുടര്‍ന്നു പിടിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:6
എന്‍റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്‍റെ ദൈവത്തോടു നിലവിളിച്ചു; അവന്‍ തന്‍റെ മന്ദിരത്തില്‍നിന്നു എന്‍റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍ ഞാന്‍ കഴിച്ച പ്രാര്‍ത്ഥന അവന്‍റെ ചെവിയില്‍ എത്തി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:7
ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി; അവന്‍ കോപിക്കയാല്‍ അവകുലുങ്ങിപ്പോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:8
അവന്‍റെ മൂക്കില്‍നിന്നു പുക പൊങ്ങി; അവന്‍റെ വായില്‍നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനല്‍ അവങ്കല്‍നിന്നു ജ്വലിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:9
അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്‍റെ കാല്‍ക്കീഴുണ്ടായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:10
അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു; അവന്‍ കാറ്റിന്‍റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:11
അവന്‍ അന്ധകാരത്തെ തന്‍റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:12
അവന്‍റെ മുമ്പിലുള്ള പ്രകാശത്താല്‍ ആലിപ്പഴവും തീക്കനലും അവന്‍റെ മേഘങ്ങളില്‍കൂടി പൊഴിഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:13
യഹോവ[46] ആകാശത്തില്‍ ഇടി മുഴക്കി, അത്യുന്നതന്‍ തന്‍റെ നാദം കേള്‍പ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:14
അവന്‍ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നല്‍ അയച്ചു അവരെ തോല്പിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:15
യഹോവേ, നിന്‍റെ ഭര്‍ത്സനത്താലും നിന്‍റെ മൂക്കിലെ ശ്വാസത്തിന്‍റെ ഊത്തിനാലും നീര്‍ത്തോടുകള്‍ കാണായ്‍വന്നു ഭൂതലത്തിന്‍റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:16
അവന്‍ ഉയരത്തില്‍നിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍നിന്നു എന്നെ വലിച്ചെടുത്തു(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:17
ബലമുള്ള ശത്രുവിന്‍റെ കയ്യില്‍നിന്നും എന്നെ പകെച്ചവരുടെ പക്കല്‍നിന്നും അവന്‍ എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവരായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:18
എന്‍റെ അനര്‍ത്ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു; എന്നാല്‍ യഹോവ[46] എനിക്കു തുണയായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:19
അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നില്‍ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:20
യഹോവ[46] എന്‍റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്‍റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:21
ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്‍റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:22
അവന്‍റെ വിധികള്‍ ഒക്കെയും എന്‍റെ മുമ്പില്‍ ഉണ്ടു; അവന്‍റെ ചട്ടങ്ങളെ ഞാന്‍ വിട്ടുനടന്നിട്ടുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:23
ഞാന്‍ അവന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:24
യഹോവ[46] എന്‍റെ നീതിപ്രകാരവും അവന്‍റെ കാഴ്ചയില്‍ എന്‍റെ കൈകള്‍ക്കുള്ള വെടിപ്പിന്‍ പ്രകാരവും എനിക്കു പകരം നല്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:25
ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കന്‍ ;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:26
നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:27
എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:28
നീ എന്‍റെ ദീപത്തെ കത്തിക്കും; എന്‍റെ ദൈവമായ യഹോവ[46] എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:29
നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്‍റെ നേരെ പാഞ്ഞുചെല്ലും; എന്‍റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:30
ദൈവത്തിന്‍റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിചയാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:31
യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:32
എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്‍റെ വഴി കുറവുതീര്‍ക്കുംകയും ചെയ്യുന്ന ദൈവം തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:33
അവന്‍ എന്‍റെ കാലുകളെ മാന്‍ പേടക്കാലക്കു തുല്യമാക്കി, എന്‍റെ ഗിരികളില്‍ എന്നെ നിലക്കുമാറാക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:34
അവന്‍ എന്‍റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്‍റെ ഭുജങ്ങള്‍ താമ്രചാപം കുലെക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:35
നിന്‍റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്‍റെ വലങ്കൈ എന്നെ താങ്ങി നിന്‍റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:36
ഞാന്‍ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്‍റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:37
ഞാന്‍ എന്‍റെ ശത്രുക്കളെ പിന്തുടര്‍ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:38
അവര്‍ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തു; അവര്‍ എന്‍റെ കാല്‍കീഴില്‍ വീണിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:39
യുദ്ധത്തിന്നായി നീ എന്‍റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:40
എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്‍റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:41
അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:42
ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:43
ജനത്തിന്‍റെ കലഹങ്ങളില്‍നിന്നു നീ എന്നെ വിടുവിച്ചു; ജാതികള്‍ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:44
അവര്‍ കേള്‍ക്കുമ്പോള്‍ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാര്‍ എന്നോടു അനുസരണഭാവം കാണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:45
അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗ്ഗങ്ങളില്‍നിന്നു അവര്‍ വിറെച്ചും കൊണ്ടു വരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:46
യഹോവ[46] ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവന്‍ ; എന്‍റെ രക്ഷയുടെ ദൈവം ഉന്നതന്‍ തന്നേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:47
ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:48
അവന്‍ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്‍ക്കുംന്നവര്‍ക്കും മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്‍റെ കയ്യില്‍ നിന്നു നീ എന്നെ വിടുവിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:49
അതുകൊണ്ടു യഹോവേ, ഞാന്‍ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്‍റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 18:50
അവന്‍ തന്‍റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്‍റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്‍റെ സന്തതിക്കും എന്നേക്കും തന്നേ.(Add Ref)|(Add Notes)