സങ്കീർത്തനങ്ങൾ 122:1
[ദാവീദിന്‍റെ ഒരു ആരോഹണഗീതം.] യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:2
യെരൂശലേമേ, ഞങ്ങളുടെ കാലുകള്‍ നിന്‍റെ വാതിലുകള്‍ക്കകത്തു നില്ക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:3
തമ്മില്‍ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:4
അവിടേക്കു ഗോത്രങ്ങള്‍ , യഹോവയുടെ ഗോത്രങ്ങള്‍ തന്നേ, യിസ്രായേലിന്നു സാക്‍ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാന്‍ കയറിച്ചെല്ലുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:5
അവിടെ ന്യായാസനങ്ങള്‍, ദാവീദ്ഗൃഹത്തിന്‍റെ ന്യായാസനങ്ങള്‍ തന്നേ ഇരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:6
യെരൂശലേമിന്‍റെ സമാധാനത്തിന്നായി പ്രാര്‍ത്ഥിപ്പിന്‍ ; നിന്നെ സ്നേഹിക്കുന്നവര്‍ സ്വൈരമായിരിക്കട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:7
നിന്‍റെ കൊത്തളങ്ങളില്‍ സമാധാനവും നിന്‍റെ അരമനകളില്‍ സ്വൈരവും ഉണ്ടാകട്ടെ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:8
എന്‍റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നില്‍ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പറയും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 122:9
നമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാന്‍ നിന്‍റെ നന്മ അന്വേഷിക്കും.(Add Ref)|(Add Notes)