📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 145

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 145 >>

സങ്കീർത്തനങ്ങൾ 145:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] എന്‍റെ ദൈവമായ രാജാവേ, ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്‍റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:2
നാള്‍തോറും ഞാന്‍ നിന്നെ വാഴ്ത്തും; ഞാന്‍ നിന്‍റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:3
യഹോവ[46] വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്‍റെ മഹിമ അഗോചരമത്രേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:4
തലമുറതലമുറയോടു നിന്‍റെ ക്രിയകളെ പുകഴ്ത്തി നിന്‍റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:5
നിന്‍റെ പ്രതാപത്തിന്‍റെ തേജസ്സുള്ള മഹത്വത്തെയും നിന്‍റെ അത്ഭുതകാര്യങ്ങളെയും ഞാന്‍ ധ്യാനിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:6
മനുഷ്യര്‍ നിന്‍റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാന്‍ നിന്‍റെ മഹിമയെ വര്‍ണ്ണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:7
അവര്‍ നിന്‍റെ വലിയ നന്മയുടെ ഓ‍ര്‍മ്മയെ പ്രസിദ്ധമാക്കും; നിന്‍റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:8
യഹോവ[46] കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:9
യഹോവ[46] എല്ലാവര്‍ക്കും നല്ലവന്‍ ; തന്‍റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:10
യഹോവേ, നിന്‍റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്‍റെ ഭക്തന്മാര്‍ നിന്നെ വാഴ്ത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:11
മനുഷ്യപുത്രന്മാരോടു അവന്‍റെ വീര്യപ്രവൃത്തികളും അവന്‍റെ രാജത്വത്തിന്‍ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:12
അവര്‍ നിന്‍റെ രാജത്വത്തിന്‍റെ മഹത്വം പ്രസിദ്ധമാക്കി നിന്‍റെ ശക്തിയെക്കുറിച്ചു സംസാരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:13
നിന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്‍റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:14
വീഴുന്നവരെ ഒക്കെയും യഹോവ[46] താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവന്‍ നിവിര്‍ത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:15
എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവര്‍ക്കും ഭക്ഷണം കൊടുക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:16
നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:17
യഹോവ[46] തന്‍റെ സകലവഴികളിലും നീതിമാനും തന്‍റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:18
യഹോവ[46], തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:19
തന്‍റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:20
യഹോവ[46] തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാല്‍ സകലദുഷ്ടന്മാരെയും അവന്‍ നശിപ്പിക്കും;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:21
എന്‍റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകലജഡവും അവന്‍റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.(Add Ref)|(Add Notes)