സങ്കീർത്തനങ്ങൾ 145:1
[ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം.] എന്‍റെ ദൈവമായ രാജാവേ, ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്‍റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:2
നാള്‍തോറും ഞാന്‍ നിന്നെ വാഴ്ത്തും; ഞാന്‍ നിന്‍റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:3
യഹോവ[46] വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്‍റെ മഹിമ അഗോചരമത്രേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:4
തലമുറതലമുറയോടു നിന്‍റെ ക്രിയകളെ പുകഴ്ത്തി നിന്‍റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:5
നിന്‍റെ പ്രതാപത്തിന്‍റെ തേജസ്സുള്ള മഹത്വത്തെയും നിന്‍റെ അത്ഭുതകാര്യങ്ങളെയും ഞാന്‍ ധ്യാനിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:6
മനുഷ്യര്‍ നിന്‍റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാന്‍ നിന്‍റെ മഹിമയെ വര്‍ണ്ണിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:7
അവര്‍ നിന്‍റെ വലിയ നന്മയുടെ ഓര്‍മ്മയെ പ്രസിദ്ധമാക്കും; നിന്‍റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:8
യഹോവ[46] കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:9
യഹോവ[46] എല്ലാവര്‍ക്കും നല്ലവന്‍ ; തന്‍റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:10
യഹോവേ, നിന്‍റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്‍റെ ഭക്തന്മാര്‍ നിന്നെ വാഴ്ത്തും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:11
മനുഷ്യപുത്രന്മാരോടു അവന്‍റെ വീര്യപ്രവൃത്തികളും അവന്‍റെ രാജത്വത്തിന്‍ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:12
അവര്‍ നിന്‍റെ രാജത്വത്തിന്‍റെ മഹത്വം പ്രസിദ്ധമാക്കി നിന്‍റെ ശക്തിയെക്കുറിച്ചു സംസാരിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:13
നിന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്‍റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:14
വീഴുന്നവരെ ഒക്കെയും യഹോവ[46] താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവന്‍ നിവിര്‍ത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:15
എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവര്‍ക്കും ഭക്ഷണം കൊടുക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:16
നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:17
യഹോവ[46] തന്‍റെ സകലവഴികളിലും നീതിമാനും തന്‍റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:18
യഹോവ[46], തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാകുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:19
തന്‍റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:20
യഹോവ[46] തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാല്‍ സകലദുഷ്ടന്മാരെയും അവന്‍ നശിപ്പിക്കും;(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 145:21
എന്‍റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകലജഡവും അവന്‍റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.(Add Ref)|(Add Notes)