സങ്കീർത്തനങ്ങൾ 121:1
[ആരോഹണഗീതം] ഞാന്‍ എന്‍റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 121:2
എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 121:3
നിന്‍റെ കാല്‍ വഴുതുവാന്‍ അവന്‍ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 121:4
യിസ്രായേലിന്‍റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 121:5
യഹോവ[46] നിന്‍റെ പരിപാലകന്‍ ; യഹോവ[46] നിന്‍റെ വലത്തുഭാഗത്തു നിനക്കു തണല്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 121:6
പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 121:7
യഹോവ[46] ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്‍റെ പ്രാണനെ പരിപാലിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 121:8
യഹോവ[46] നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.(Add Ref)|(Add Notes)