സങ്കീർത്തനങ്ങൾ 106:1
യഹോവയെ സ്തുതിപ്പിന്‍ ; യഹോവെക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കും ഉള്ളതു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:2
യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വര്‍ണ്ണിക്കും? അവന്‍റെ സ്തുതിയെ ഒക്കെയും ആര്‍ വിവരിക്കും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:3
ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവര്‍ത്തിക്കുന്നവനും ഭാഗ്യവാന്മാര്‍ .(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:4
യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാന്‍ കാണേണ്ടതിന്നും നിന്‍റെ ജനത്തിന്‍റെ സന്തോഷത്തില്‍ സന്തോഷിക്കേണ്ടതിന്നും നിന്‍റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:5
നിന്‍റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓര്‍ത്തു, നിന്‍റെ രക്ഷകൊണ്ടു എന്നെ സന്ദര്‍ശിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:6
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:7
ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍വെച്ചു നിന്‍റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്‍റെ മഹാദയയെ ഓര്‍ക്കാതെയും കടല്‍ക്കരയില്‍ . ചെങ്കടല്‍ക്കരയില്‍വെച്ചു തന്നേ മത്സരിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:8
എന്നിട്ടും അവന്‍ തന്‍റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്‍റെ നാമംനിമിത്തം അവരെ രക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:9
അവന്‍ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവന്‍ അവരെ മരുഭൂമിയില്‍കൂടി എന്നപോലെ ആഴിയില്‍കൂടി നടത്തി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:10
അവന്‍ പകയന്‍റെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു; ശത്രുവിന്‍റെ കയ്യില്‍നിന്നു അവരെ വീണ്ടെടുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:11
വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരില്‍ ഒരുത്തനും ശേഷിച്ചില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:12
അവര്‍ അവന്‍റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:13
എങ്കിലും അവര്‍ വേഗത്തില്‍ അവന്‍റെ പ്രവൃത്തികളെ മറന്നു; അവന്‍റെ ആലോചനെക്കു കാത്തിരുന്നതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:14
മരുഭൂമിയില്‍വെച്ചു അവര്‍ ഏറ്റവും മോഹിച്ചു; നിര്‍ജ്ജനപ്രദേശത്തു അവര്‍ ദൈവത്തെ പരീക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:15
അവര്‍ അപേക്ഷിച്ചതു അവന്‍ അവര്‍ക്കുകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:16
പാളയത്തില്‍വെച്ചു അവര്‍ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:17
ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്‍റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:18
അവരുടെ കൂട്ടത്തില്‍ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:19
അവര്‍ ഹോരേബില്‍വെച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാര്‍ത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:20
ഇങ്ങനെ അവര്‍ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീര്‍ത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:21
മിസ്രയീമില്‍ വലിയ കാര്യങ്ങളും ഹാമിന്‍റെ ദേശത്തു അത്ഭുതപ്രവൃത്തികളും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:22
ചെങ്കടലിങ്കല്‍ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:23
ആകയാല്‍ അവരെ നശിപ്പിക്കുമെന്നു അവന്‍ അരുളിച്ചെയ്തു; അവന്‍റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്‍റെ സന്നിധിയില്‍ പിളര്‍പ്പില്‍ നിന്നില്ലെങ്കില്‍ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:24
അവര്‍ മനോഹരദേശത്തെ നിരസിച്ചു; അവന്‍റെ വചനത്തെ വിശ്വസിച്ചതുമില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:25
അവര്‍ തങ്ങളുടെ കൂടാരങ്ങളില്‍വെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്‍ക്കാതെയിരുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:26
അതുകൊണ്ടു അവന്‍ : മരുഭൂമിയില്‍ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയില്‍ നശിപ്പിക്കുമെന്നും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:27
അവരെ ദേശങ്ങളില്‍ ചിതറിച്ചുകളയുമെന്നും അവര്‍ക്കു വിരോധമായി തന്‍റെ കൈ ഉയര്‍ത്തി സത്യംചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:28
അനന്തരം അവര്‍ ബാല്‍പെയോരിനോടു ചേര്‍ന്നു; പ്രേതങ്ങള്‍ക്കുള്ള ബലികളെ തിന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:29
അങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ അവനെ കോപിപ്പിചു,പെട്ടെന്നു ഒരു ബാധ അവര്‍ക്കു തട്ടി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:30
അപ്പോള്‍ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിര്‍ത്തലാകയും ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:31
അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:32
മെരീബാവെള്ളത്തിങ്കലും അവര്‍ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:33
അവര്‍ അവന്‍റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവന്‍ അധരങ്ങളാല്‍ അവിവേകം സംസാരിച്ചുപോയി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:34
യഹോവ[46] തങ്ങളോടു നശിപ്പിപ്പാന്‍ കല്പിച്ചതുപോലെ അവര്‍ ജാതികളെ നശിപ്പിച്ചില്ല.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:35
അവര്‍ ജാതികളോടു ഇടകലര്‍ന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:36
അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്‍ക്കൊരു കണിയായി തീര്‍ന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:37
തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ ഭൂതങ്ങള്‍ക്കു ബലികഴിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:38
അവര്‍ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവര്‍ കനാന്യവിഗ്രഹങ്ങള്‍ക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീര്‍ന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:39
ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ മലിനപ്പെട്ടു, തങ്ങളുടെ കര്‍മ്മങ്ങളാല്‍ പരസംഗം ചെയ്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:40
അതുകൊണ്ടു യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിച്ചു; അവന്‍ തന്‍റെ അവകാശത്തെ വെറുത്തു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:41
അവന്‍ അവരെ ജാതികളുടെ കയ്യില്‍ ഏല്പിച്ചു; അവരെ പകെച്ചവര്‍ അവരെ ഭരിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:42
അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി; അവര്‍ അവര്‍ക്കും കീഴടങ്ങേണ്ടിവന്നു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:43
പലപ്പോഴും അവന്‍ അവരെ വിടുവിച്ചു; എങ്കിലും അവര്‍ തങ്ങളുടെ ആലോചനയാല്‍ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:44
എന്നാല്‍ അവരുടെ നിലവിളി കേട്ടപ്പോള്‍ അവന്‍ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:45
അവന്‍ അവര്‍ക്കായി തന്‍റെ നിയമത്തെ ഓര്‍ത്തു; തന്‍റെ മഹാദയപ്രകാരം അനുതപിച്ചു.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:46
അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:47
ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്‍റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്‍റെ സ്തുതിയില്‍ പ്രശംസിപ്പാനും ജാതികളുടെ ഇടയില്‍നിന്നു ഞങ്ങളെ ശേഖരിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 106:48
യിസ്രായേലിന്‍റെ ദൈവമായ യഹോവ[46] എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേന്‍ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിന്‍ .(Add Ref)|(Add Notes)